Breaking News
ഒൻപതാം വർഷവും അബുദാബിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി | 100 രൂപയുടെ നോട്ടിന്റെ വില 56 ലക്ഷം! | സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയില്‍ രണ്ട് ദിവസം സർവീസ് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ് | ഇത് അബുദാബിയാണ്! സ്കൂളുകളിൽ ഈ 22 തരം പെരുമാറ്റങ്ങൾക്ക് നിരോധനം. | ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ | ലോകക്കപ്പിന് മദ്യം വിളമ്പില്ല; ഉറച്ച നിലപാടിൽ സൗദി അറേബ്യ | വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ പിഴ; പിഴകൾ പുതുക്കിയ കുവൈറ്റ് റെസിഡൻസി ലംഘന ഇങ്ങനെ! | യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി പ്രവാസികൾ, ഡ്രൈവിങ് ലൈസൻസ് മുതൽ സ്വദേശിവൽക്കരണം വരെ! | കേരളത്തിൽ കൂണുപോലെ സാഹസിക റൈഡുകൾ; മരണ റൈഡുകൾ ആയി മാറാൻ വഴിയൊരുക്കി വൻ സുരക്ഷാ വീഴ്ചകൾ | യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം, തിരക്ക് ശക്തം! |

ലഗേജ് ആലോചിച്ച് ടെൻഷൻ അടിക്കണ്ട; ഉംറ തീർഥാടകർക്ക് മക്ക പള്ളിയിൽ ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം; പുതിയ നിർദേശവുമായി അധികൃതർ

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തീര്‍ഥാടനമായ ഉംറ നിര്‍വഹിക്കാന്‍ രാജ്യത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ സൗജന്യമായി ലഗേജ് സൂക്ഷിക്കുന്നതിനുള്ള പുതിയ സൗകര്യം ഒരുക്കി സൗദി അധികൃതര്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി ഹോളി മോസ്‌ക് ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ ഗ്രാന്‍ഡ് മോസ്‌കിന്റെ അങ്കണത്തിലെ രണ്ട് സ്ഥലങ്ങളിലാണ് തീർഥാടകർക്കായി സൗജന്യ ലഗേജ് സൂക്ഷിപ്പ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.

മസ്ജിദുല്‍ ഹറാമിന്റെ മുറ്റത്തിന്റെ കിഴക്കുഭാഗത്ത് മക്ക ലൈബ്രറിക്കും പടിഞ്ഞാറന്‍ മുറ്റത്തിനും സമീപമാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സൗദി ജനറല്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി രൂപപ്പെടുത്തിയിട്ടുണ്ട്. നുസുക് ആപ്പ് വഴി നല്‍കിയ ഉംറ പെര്‍മിറ്റ് ഹാജരാക്കുന്ന തീര്‍ഥാടകരുടെ ബാഗേജുകള്‍ മാത്രമേ ഇവിടെ സൂക്ഷിക്കാന്‍ കഴിയൂ. ആയതിനാല്‍ ബാഗേജ് വയ്ക്കുന്ന സമയത്ത് പെര്‍മിറ്റ് ഹാജരാക്കണം. കൂടാതെ, സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന ലഗേജില്‍ നിരോധിത വസ്തുക്കളോ വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടാവരുതെന്നും വ്യവസ്ഥയുണ്ട്.

പരമാവധി നാല് മണിക്കൂര്‍ സമയത്തേക്കു മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. എന്നു മാത്രമല്ല ബാഗുകള്‍ മാത്രമാണ് ഇവിടെ സൂക്ഷിക്കാന്‍ അനുവദിക്കുക. ബാഗില്‍ ഭക്ഷണമോ മരുന്നോ സൂക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. കൂടാതെ ഓരോ ബാഗിന്റെയും ഭാരം ഏഴു കിലോഗ്രാമില്‍ കൂടരുത്. തീര്‍ഥാടകര്‍ തങ്ങളുടെ ലഗേജുകള്‍ തിരികെ എടുക്കാന്‍ വരുന്ന സമയത്ത് ഡെലിവറി കാര്‍ഡ് ഹാജരാക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ട് ഇടങ്ങളില്‍ മാത്രമാണ് തീർഥാടകർക്കായി സൗജന്യമായി ലഗേജ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും ഗ്രാന്‍ഡ് മോസ്‌കിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ലഗേജ് സ്റ്റോറേജ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. അധികം താമസിയാതെ കൂടുതല്‍ ആക്‌സസ് പോയിന്റുകളില്‍ ഇവ സ്ഥാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഈ പുതിയ സംവിധാനം വരുന്നതോടെ ബാഗുമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിലെ പ്രയാസം ഒഴിവാക്കാനും സുഖകരമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനും തീര്‍ഥാടകര്‍ക്ക് സാധിക്കും. വര്‍ഷം മുഴുവനും നടക്കുന്ന ഉംറ സീസണ്‍, വാര്‍ഷിക ഹജ്ജ് തീര്‍ഥാടനത്തിന്റെ സമാപനത്തെത്തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ ആരംഭിച്ചത്.